2010, ജൂലൈ 29, വ്യാഴാഴ്‌ച

രാത്രിയുടെ റാണി വിരിഞ്ഞപ്പോള്‍...


പാതിരാത്രിയില്‍
വളരെ വൈകി വിടര്‍ന്ന, നിശാഗന്ധി ഞാന്‍,
ആകൃഷ്ടനായി നീ എന്‍ സൗരഭ്യത്തില്‍,
എന്റെ വെണ്മയില്‍,

എന്റെ വശ്യഗന്ധത്തില്‍
നീ മതി മറന്നു പോയി, സ്വയം മറന്നു പോയി..

നിന്റെ അധരങ്ങള്‍, എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു ..
ഓരോ ഹിമബിന്ദുവിലും നിന്‍ സ്നേഹത്തിന്‍ കൈയ്യൊപ്പ് പതിഞ്ഞു....
പതിഞ്ഞത് എന്‍ ഹൃദയത്തിലും.

നിന്‍ നാസിക ദ്വാരങ്ങളിലൂടെ ഞാന്‍
നിന്‍ ഹൃദയത്തില്‍ കയറികൂടി, ഞാന്‍ പോലും അറിയാതെ..

പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ..
ഒരു പുതുപുലരിയെ വരവേല്‍ക്കാനായി.

നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..
ഈ വശ്യഗന്ധം നീ മറന്നേ തീരൂ...
മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ
മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ
അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും
മടങ്ങു നീ ഇനി സസന്തോഷം.....!