2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

അന്നു പുല്‍പ്പായയില്‍ വെച്ചു
മറന്നുറങ്ങിയ എത്രയോ നോവുകള്‍....
തലയിണ നനവറിഞ്ഞ
എത്രയോ നഷ്ട സ്വപ്നങ്ങള്‍....

ഇന്നു തൂലികതുമ്പിലൂടൊഴുകിയ....
വെറും കഥയായ്‌..
കവിതയായ്‌...
കടലാസിൻ മാറിൽ !

ജീവിതം

ജീവിതം
ജീവിതത്തെ
ജീവിതത്തില്‍ നിന്നും
ജീവിതം കൊണ്ട്
ജീവിതത്തിനു
ജീവിക്കാന്‍ വേണ്ടി
ജീവിതമായി
ജീവിക്കുന്നു......
ഒടുവില്‍ ഞാനൊരു
അസ്‌തമയ തീരത്ത്
മോഹത്തിന്‍ മാറത്ത്,
സ്വപ്നങ്ങൾ മണ്ണിട്ട്
ഒരു നാളുമുണരാതുറങ്ങും !

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അന്നൊരിക്കല്‍ അവന്‍ പറഞ്ഞു.,
ആത്മഹത്യയെ ഭീരുക്കളുടെ
ഒളിച്ചോട്ടമെന്നു വിളിച്ചതാരാണ്??
മുന്നിലെ ജീവിതം വലിച്ചെറിഞ്ഞു
പോകുവാനല്ലേ ഏറ്റവുമധികം ധൈര്യം വേണ്ടത്??

അവന്‍ പോയപ്പോഴും അവര്‍ പറഞ്ഞു;
''നേരത്തേ പോയി ''ദൈവത്തിന് പ്രിയപ്പെട്ടവന്‍' '

ആയുസ്സെത്തും മുന്‍പേ മൃതി പുണരുന്നവന്
അവസാനയാത്രയില്‍ കൊണ്ട് പോകാനൊരു പട്ടം!

മരിച്ചത് അവനല്ല
അവനിലെ സ്നേഹമാണ്!
അവനെക്കുറിച്ചല്ല,
അവനുവേണ്ടി കരുതി വച്ച സ്നേഹത്തിന്റെ-
ഭാരവും പേറി ജീവിച്ച് തീര്‍ക്കേണ്ടവരെക്കുറിച്ച്..

അവരെക്കുറിച്ച് മാത്രമാണെന്റെ വ്യഥ!