2014, മാർച്ച് 18, ചൊവ്വാഴ്ച

ഓരോ മഴ പെയ്യുമ്പോഴും 

പെയ്തു പെയ്തു തോരുമ്പോഴും....

ജനല്‍ പാളി തുറന്ന്  ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ 

തിടുക്കത്തിലുള്ളൊരു ചുംബനം പോലെ....

ഒരു കുളിരുമാത്രം ബാക്കിയാകുമ്പോഴും

നെഞ്ചിന്നോരം ചേര്‍ന്നുനിന്ന്...

പെയ്തിറങ്ങുന്ന ഓരോ തുള്ളിയിലും പ്രണയം കണ്ട്,

വസന്തം മറന്ന ഗുല്‍മോഹറിന്റെ നെറ്റിയില്‍ ചാര്‍ത്താന്‍ 

ഒരു നുള്ള് കുങ്കുമം തേടി.... ഗന്ധര്‍വനേയും കാത്തു ...

സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടീ ......