2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

നീ ആകാശവും,
ഞാന്‍ കടലുമായിരുന്നെങ്കില്‍ ,
ഞാന്‍ വറ്റിവരളും വരെ,
നീ മാഞ്ഞില്ലാതാകും വരെ,
കണ്ണില്‍ കണ്ണില്‍ നോക്കി
നമുക്കു കാലത്തെ
തോല്‍പ്പിക്കാമായിരുന്നു ...
തമ്മില്‍ സ്പര്‍ശിക്കാനാവില്ല എങ്കിലും
എനിക്കു പറയാനുള്ള വാക്കുകള്‍
തിരകളായി നിന്നിലേയ്ക്കുയര്‍ത്തുകയും,
നിന്റെ സ്നേഹം എന്നും
എന്നിലേയ്ക്ക് മഴയായ് പൊഴിക്കുകയും,
ഞാന്‍ നിന്നോടൊപ്പം
ശിരസ്സുയര്‍‌ത്തി നില്‍ക്കുമ്പോള്‍
നിലാവ് ഒരു സുവര്‍‌ണ്ണകമ്പളം കൊണ്ട്
നമ്മളെ പുതപ്പിക്കുമായിരുന്നു....
നക്ഷത്രങ്ങളില്ലാത്ത രാത്രിയില്‍
മനസ്സിന്റെ ചില്ലയില്‍ നമുക്കൊരു
കവിത എഴുതാമായിരുന്നു .....