2011, ഡിസംബർ 17, ശനിയാഴ്‌ച


കൊലുസണിഞ്ഞ കുഞ്ഞി കാലൊച്ച കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പറന്നതാണ് മരുഭൂമിയിലേക്ക്
...അവധിക്കു നാട്ടിലേത്തിയപ്പോ കണ്ടതാണ് പിന്നെ .... മകള്‍ അഞ്ജു അങ്ങ് വളര്‍ന്നു..
അഞ്ചു വയസായി.....

കപ്പടാ മീശയുള്ള പാല്‍ക്കാരന്‍ കേശവച്ചാരെ നോക്കുന്ന ഭീതിയോടെ ആണ് അവള്‍ സ്വന്തം അച്ഛനെ ഒളിച്ചും പാത്തും നോക്കിയിരുന്നത് ...
ഒന്ന് അടുത്ത് ഇടപഴകി താനവളുടെ ശത്രുവല്ല എന്നവള്‍ തിരിച്ചറിഞ്ഞപോഴേക്കും അവധി കഴിയാറായിരുന്നു ... ...
ജന്മം കൊണ്ട് മാത്രം അവകാശപ്പെടാനാവുന്ന ആ ബന്ധം ഒരച്ഛനും മകളും എന്ന നിലയിലേക്ക് ഉയര്‍ന്നപ്പോള്‍ അയാളും എന്തൊക്കയോ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ...

പ്രാരാബ്ദങ്ങളുടെ നൂലാമാലകള്‍ ഒരു വശത്ത്...
യാത്ര തിരിക്കാനുള്ള അവസാന നിമിഷത്തില്‍ വിങ്ങുന്ന മനസ്സോടെ തന്‍റെ പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ഇടറുന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.....

''ഇനി അടുത്ത പ്രാവശ്യം പപ്പാ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക്‌ എന്താ.. കൊണ്ട് വരേണ്ടേ...??????
എന്ത് വേണമെങ്കിലും ചോദിച്ചോളൂ...പപ്പാ കൊണ്ട് വരും.....


അവളുടെ നിഷ്കളങ്കത ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട്
ചോദിച്ചു...

"എന്നും കാണാന്‍ പറ്റുന്ന ഒരു പപ്പയെ കൊണ്ട് വരമോ"......!!!!

ആ വാക്കുകള്‍ അയാളുടെ ഹൃദയഭിത്തികളെ ഭേദിച്ച് ആഴ്ന്നിറങ്ങുമ്പോഴേക്കും , തന്നെ എയര്‍പോര്‍ട്ടിലേക്ക്
യാത്ര അയക്കാനുള്ള വാഹനത്തിന്‍റെ ഹോണ്‍ മുഴങ്ങുകയായിരുന്നു...!!!!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ