2012, ഡിസംബർ 19, ബുധനാഴ്‌ച


വേര്‍പാടിന്റെ വേദനയില്‍
നീര്‍ച്ചാലുകള്‍ കവിളില്‍ തടമെടുക്കുമ്പോഴാണ്
ഞാനാദ്യമായി അവനെ അറിഞ്ഞുതുടങ്ങിയത്‌,

മറുവാക്കുരിയാടാതെ എന്റെ വാക്കുകള്‍ക്കു
കാതോര്‍ത്തിരുന്നവനെന്നും
നല്ലൊരു കേള്‍വിക്കാരനായിരുന്നു...

എന്നിട്ടും,
വാചാലതയില്‍ നിന്നും മൌനത്തിലേക്ക്‌
എന്നെ കൈപിടിച്ച് നടത്തിച്ചതവനായിരുന്നു..

യാമങ്ങളിലെന്റെ തേങ്ങലും കണ്ണുനീരും
ആരുമറിയാതിരിക്കാന്‍ അവനെന്നെ ചേര്‍ത്തുപിടിച്ചു,

അവനിന്നറിയാം..,എനിക്കു തുണയായ്..
സാന്ത്വനമായ് മറ്റാരുമില്ലെന്ന്..

എങ്കിലും,
അവന്റെ മടിത്തട്ടില്‍ നിന്നും മണ്ണിലേക്കൂര്‍ന്നിറങ്ങുവാന്‍
ഞാനാഗ്രഹിക്കുന്നുണ്ടെന്നറിയാത്ത ഭാവം
നടിക്കുകയാണോ
അവന്‍ ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ