2011 ജൂലൈ 31, ഞായറാഴ്‌ച

കാറ്റിനോട് സല്ലപിച്ചവള്‍-

സൗഹൃദം പങ്കിട്ടു.

മഴയോട് മത്സരിച്ചവള്‍-

സംഗീതം പഠിച്ചു.

നിലാവുള്ള രാത്രിയില്‍-

നിഴലിനെ

പ്രണയിച്ചവള്‍-

വഴിനിറയെ പകലിനെ-

പഴി പറഞ്ഞും

ചോദ്യങ്ങള്‍ ചോദിച്ചും-

ഉത്തരം മുട്ടിച്ചു.

ചിലപ്പോള്‍ അവള്‍ -

ഉറക്കെ ചിരിച്ചും ചിന്തിച്ചും-

ഉത്തരം കിട്ടാത്ത -

ഒരു ചോദ്യ ചിഹ്നമായും-

നിരത്തില്‍ നിറഞ്ഞു നിന്നു.

നിലാവ്, മഴ, കാറ്റ്, മഞ്ഞ് ...

പിന്നെ പിന്നെ അവള്‍ക്കിഷ്ടമയതെല്ലാം-

അന്യരുടെതായിരുന്നു. ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ