2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച



എഴുതാന്‍ ഒരു വിഷയമില്ല
എന്ന ചിന്തയായിരുന്നു...മനസ്സില്
...അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കറണ്ട്‌പോക്ക്.....

വൈകുന്നേരങ്ങളിലെ കാറ്റും മഴയും കറണ്ട്‌ പോക്കും ഒരു ശീലമായപ്പോൾ മെഴുകുതിരിയെ ആശ്രയിക്കാതെ വയ്യ....

മെഴുകുതിരികള്‍ എടുത്തു നടന്നു.
അടുക്കളയിൽ ചെന്നിട്ടു ഭഗീരഥപ്രയത്നം തന്നെ വേണ്ടി വന്നു തീപ്പെട്ടി തപ്പിയെടുക്കാൻ.. "അമ്മയ്ക്കിതോന്നെടുത്തു എളുപ്പം കിട്ടുന്നിടത്തു വെച്ചൂടെ...?"


കട്ടിലിന്റെ തലവശത്ത് തന്നെ മെഴുകുതിരി പ്രതിഷ്ടിച്ചു. അതിന്റെ ഇഴപിരിഞ്ഞു നിന്നിരുന്ന രണ്ടു നാരുകൾ ഒരുമിച്ചു കത്തുന്നത് കാണാൻ നല്ല കൗതുകം . ഒരിക്കലും പിരിയാത്ത സുഹൃത്തുക്കളാണെന്ന് തോന്നിപ്പോകും. ഈ നാരുകളാണ് മെഴുകുതിരിക്കു ജീവൻ നല്കുന്നത്. വ്യക്തമായി പറഞ്ഞാൽ മെഴുകുതിരിയുടെ ആത്മാവ്. തിരികൾ കത്തിത്തീരുന്നതിനനുസരിച്ചു അത് അതിന്റെ മെഴുകു ആവരണം പോഴിച്ചുകൊന്ടെയിരുന്നു. ഒന്നാലോചിച്ചാൽ മനുഷ്യന്റെ അവസ്ഥയും ഇത് തന്നെയല്ലേ...? ആത്മാവ് നശിച്ചു പോകുമ്പോൾ അതും അതിന്റെ ബാഹ്യമായ ആവരണം ഉപേക്ഷിക്കുന്നു.


അയ്യോ...!. മെഴുകുതിരി മുക്കാൽ ഭാഗത്തോളം കത്തിത്തീർന്നിരിക്കുന്നു. എത്ര പെട്ടന്നാ ല്ലേ...!
ഒരു മെഴുകുതിരിയുടെ ജനനവും മരണവും, എല്ലാം നിമിഷങ്ങൾ കൊണ്ട് തീര്ന്നു പോകുന്നു... സമീപത്തെ മേശമേൽ വെച്ച മെഴുകുതിരി എന്നെ നോക്കി ചിരിക്കുന്നപോലെ... ഇനി അവന്റെ ഊഴമാ...
സ്വയം എരിഞ്ഞുമറ്റുള്ളവര്ക്ക് പ്രകാശമാകുന്നവർ

നമിക്കാതെ വയ്യ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ